കണ്ണൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ തൃശൂർ വാടാനപ്പള്ളി സ്വദേശിനി ഷൈന ജയിൽ മോചിതയായി. മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് 2015 മേയിലാണ് രൂപേഷിനെയും ഷൈനയെയും കോയമ്പത്തൂരിലെ കരിമറ്റംപട്ടിയിൽ വച്ച് കേരള-കർണാടക-തമിഴ്നാട്-ആന്ധ്ര സംയുക്ത പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ പത്തും കേരളത്തിൽ ഏഴും കേസുകളാണ് ഷൈനയുടെ പേരിലുള്ളത്. കേരളത്തിൽ വയനാട്, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ എല്ലാം ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് ഷൈന ജയിൽമോചിതയായത്.
ഷൈനയുടെ ഭർത്താവ് രൂപേഷ് ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
മാവോയിസ്റ്റ് ഷൈന ജയിൽമോചിതയായി
01:00 AM Aug 15, 2018 | Deepika.com