ജയരാജന്‍റെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും

01:10 AM Aug 14, 2018 | Deepika.com
തിരുവനന്തപുരം: ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു ധാർമികമല്ലെന്നും സത്യപ്രതിജ്ഞാചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരൻ എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ജയരാജനെ രാജിവയ്പിച്ചത്. ഇപ്പോൾ ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതോടെ അന്നത്തെ നടപടികൾ തെറ്റായിപ്പോയെങ്കിൽ അക്കാര്യം സിപിഎം തുറന്നുപറയണമെന്നു ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും വലിയ ആദർശം പറഞ്ഞിരുന്ന സിപിഐ, ചീഫ് വിപ്പ് പദവി ഏറ്റെടുത്തതോടെ അവരുടെ യഥാർഥ മുഖം വെളിപ്പെട്ടു.പ്രതിപക്ഷനേതാവെന്ന നിലയിൽ നൽകിയ പരാതിയിലാണു ജയരാജനെതിരേ വിജിലൻസ് കേസെടുത്തത്. ജയരാജനു ക്ലീൻചിറ്റ് നൽകാൻ വിസമ്മതിച്ചതിനാലാണു ജേക്കബ് തോമസിനു വിജിലൻസ് ഡയറക്ടർ പദവി നഷ്ടമായത്.
ജയരാജനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് എന്താണെന്നും വ്യക്തമാക്കണം.

മുൻ സർക്കാരിന്‍റെ കാലത്ത് പി.സി. ജോർജിനെ ചീഫ് വിപ്പാക്കിയപ്പോൾ ആ പദവി അഴിമതിയാണെന്നു പറഞ്ഞുനടന്ന സിപിഐ മാപ്പു പറയണം. യുഡിഎഫ് ഭരണകാലത്തും 25 കാബിനറ്റ് പദവിയാണുണ്ടായിരുന്നത്. ഇപ്പോൾ ആർ. ബാലകൃഷ്ണപിള്ളയും വി.എസ്. അച്യുതാന്ദന്നും ചീഫ് വിപ്പും അടക്കം 25 ആകും. മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പറഞ്ഞതനുസരിച്ച് രണ്ടു മന്ത്രിമാർ വരുന്നതോടെ 15 കോടി രൂപയാണ് ഒരു വർഷം ഖജനാവിനു നഷ്ടം. കേരള ജനതയെ ഇടതു മുന്നണി കബളിപ്പിക്കുകയാണ്. അധികാരത്തിനുവേണ്ടി ഏതറ്റം വരെയും താഴുമെന്നു വ്യക്തമായി.

സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നതിന്‍റെ ഉദാഹരണമാണ് രണ്ടാഴ്ചയായി പൊതുഭരണ വകുപ്പിലെ സ്തംഭനാവസ്ഥ. വകുപ്പിൽ നിന്ന് ഉത്തരവുകൾ ഒന്നും ഇപ്പോൾ ഇറങ്ങുന്നില്ല.തപാൽ സെക്ഷനുമായി ബന്ധപ്പെട്ട നിസാര പ്രശ്നത്തിന്‍റെ പേരിലുള്ള ഈ സ്തംഭനാവസ്ഥ സംസ്ഥാനത്തിന്‍റെ പൊതുസ്ഥിതിയാണ് വ്യക്തമാക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കാലവർഷക്കെടുതി: കേരളത്തിനു പ്രത്യേക പാക്കേജ് വേണം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായ പശ്ചാത്തലത്തിൽ ഇതു നേരിടാനും പുനരുദ്ധാരണ പദ്ധതികൾക്കുമായി സംസ്ഥാനത്തിനു കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് യുഡിഎഫ്. ഇന്നലെ ചേർന്ന യുഡിഎഫ് ജില്ലാ കണ്‍വീനർമാരുടെയും ചെയർമാൻമാരുടെയും യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സർക്കാർ ഓഫീസുകൾ ഉപരോധിക്കും

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾ ഉപരോധിക്കും. ഇന്നലെ ചേർന്ന യുഡിഎഫ് ജില്ലാ ചെയർമാൻമാരുടെയും കണ്‍വീനർമാരുടെയും യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
സെപ്റ്റംബർ 15 ന് 140 നിയോജക മണ്ഡലങ്ങളിലും സർക്കാർ ഓഫീസുകൾ ഉപരോധിക്കും.
ഈ മാസം 29,30 തിയതികളിലായി യുഡിഎഫിലെ വിവിധ കക്ഷികളുടെ പോകസംഘടനകളുടെ സംയുക്ത യോഗങ്ങൾ ചേരും. സെപ്റ്റംബർ ഒന്നു മുതൽ പത്തുവരെ ലോകസഭാ മണ്ഡലങ്ങളിൽ നേതൃയോഗങ്ങൾ ചേരും.

കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ച 100 കോടി രൂപ അപര്യാപ്തമായ തുകയാണ്. 8316 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ വീടും കൃഷിയും നഷ്ടമായി. കേരളത്തെ പുനർനിർമിക്കാനുള്ള ദൗത്യമാണ് കേന്ദ്രം ഏറ്റെടുക്കേണ്ടത്.
വയനാട് ജില്ലയിൽ വൻതോതിൻ നാശനഷ്ടമുണ്ടാകാൻ കാരണം ബാണാസുരസാഗർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണെന്ന പരാതി അന്വേഷിക്കണം. കാലവർഷക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള സംസ്ഥാന സർക്കാരിൻറ സഹായം 10 പത്തു ലക്ഷത്തിൽ നിന്നു 15ലക്ഷമാക്കി ഉയർത്തണമെന്നും കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും യുഡിഎഫ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
യു ഡി എഫ് എംപിമാരും എംഎൽഎമാരും പതിനായിരം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.