പ്രളയക്കെടുതിയിൽ വലയുന്ന കുട്ടനാടിന്റെ ദുരിതമകറ്റാൻ ദീപികയും ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ചാസും സംയുക്തമായി ആരംഭിച്ച കാരുണ്യഹസ്തം സഹായ പദ്ധതി അനേകായിരങ്ങൾക്ക് ആശ്വാസമായി. സുമനസുകൾ എത്തിച്ചു നൽകിയ ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും ദുരിതാശ്വസ ക്യാന്പുകളിലും ഒറ്റപ്പെട്ടുപോയ വീടുകളിലും സന്നദ്ധപ്രവർത്തകർ എത്തിച്ചു കൊടുത്തു.
കാരുണ്യഹസ്തം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാന്പുകളിൽനിന്ന് ഇതിനോടകം നൂറുകണക്കിനാളുകൾ വൈദ്യസഹായം തേടി. പബ്ലിസിറ്റിയോ കൊട്ടിഘോഷമോ ഇല്ലാതെ നിശബ്ദ സേവനത്തിന്റെ വഴിയിലൂടെയായിരുന്നു പ്രവർത്തനങ്ങളത്രയും.
വെള്ളപ്പൊക്കത്തിൽ സർവവും നഷ്ടമായവരുടെ പുനരധിവാസത്തിനും തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിനുമാണ് ഇനി മുൻഗണന നൽകേണ്ടത്. ഒപ്പം പുഴകളിലും പുരയിടങ്ങളിലും പാടങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള ടൺകണക്കിനു മാലിന്യങ്ങൾ നീക്കം ചെയ്യുകയും വേണം. അതിനും സുമനസുകളുടെയും പ്രസ്ഥാനങ്ങളുടെയും സഹായം ആവശ്യമാണ്. സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫാ.തോമസ് കുളത്തുങ്കൽ (9455211827), ഫാ.ജോർജ് മാന്തുരുത്തിൽ (94474 32531), ജോസ് പുതുപ്പള്ളി (9447870270), ബൈജു സേവ്യർ (95397 01153)
സാന്പത്തിക സഹായം ചെയ്യുന്നവർക്ക് ഇൻകം ടാക്സ് ആനുകൂല്യം ലഭിക്കുന്നതിന് ആർച്ച്ഡയോസിസൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്കൗണ്ടിൽ പണം അടയ്ക്കണം. അക്കൗണ്ട് നന്പർ:14020100060278, ഐഎഫ്എസ് കോഡ്: എഫ്ഡിആർഎൽ 0001402, ഫെഡറൽ ബാങ്ക്, പെരുന്ന ബ്രാഞ്ച്, ചങ്ങനാശേരി. റസീപ്റ്റിനായി ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നന്പർ: 9961874186, 9846479172
കുട്ടനാടിന്റെ പുനർനിർമിതിക്ക് കൈകോർക്കാം
01:10 AM Aug 14, 2018 | Deepika.com