തിരുവനന്തപുരം: രാജ്യത്തിന് അതിപ്രഗത്ഭനായ പാർലമെന്റേറിയനെയാണു സോമനാഥ് ചാറ്റർജിയുടെ വേർപാടിലൂടെ നഷ്ടപ്പെട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. പാർലമെന്ററി ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന വേളയിൽ സോമനാഥിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കറകളഞ്ഞ കമ്യൂണിസ്റ്റ് നേതാവായിരുന്നു സോമനാഥ് ചാറ്റർജി എന്ന് വി.എസ്. അച്യുതാനന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആണവക്കരാർ തർക്കത്തെ ത്തുടർന്ന് സ്പീക്കർ പദവിയിൽ നിന്നു രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെട്ടപ്പോൾ രാജ്യത്തെ പരമോന്നത നിയമനിർമാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേൽക്കാതിരിക്കാൻ ഭരണഘടനയ്ക്ക് ഒപ്പംനിന്നു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കാൻ സോമനാഥ് ചാറ്റർജി കാണിച്ച ചങ്കൂറ്റം ചരിത്രത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അനുസ്മരിച്ചു.
ോസോമനാഥ ചാറ്റർജി പാർലമെന്ററി പ്രവർത്തനത്തിനു മാതൃക: മുഖ്യമന്ത്രി
01:03 AM Aug 14, 2018 | Deepika.com