ക്യാന്പുകളിൽ ഒരുലക്ഷം പേർ

01:56 AM Aug 13, 2018 | Deepika.com
തിരുവനന്തപുരം:പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ മരണ സംഖ്യ 37 ആയി ഉയർന്നു. മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും അഞ്ചു പേരെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ ആശ്വാസംതേടി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുടെ എണ്ണം 1.01 ലക്ഷമായി ഉയർന്നു. ആകെ 1026 ക്യാന്പുകളാണ് ഇന്നലെ ഉച്ചവരെ പ്രവർത്തിക്കുന്നത്.

13,857 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 4635 വീടുകളാണു തകർന്നത്. 243 വീടുകൾ പൂർണമായും 4392 എണ്ണം ഭാഗികമായും തകർന്നു. 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇത്തവണ കേരളം നേരിട്ടതെന്നുകേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനു മുഖ്യമന്ത്രി സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. അടിയന്തരമായി 1220 കോടി രൂപ അനുവദിക്കണമെന്നാണു കേരളത്തിന്‍റെ ആവശ്യം.