മൂന്നാർ: വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയോടടുക്കുന്നു. രണ്ടടികൂടി വെള്ളമെത്തിയാൽ ഡാം കവിയും. 159 അടി സംഭരണ ശേഷിയുള്ള ഡാമിൽ 157 അടി വെള്ളം എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ കാലവർഷം ഈസമയത്താണെന്നതിനാൽ അതിർത്തിയോടു ചേർന്നുള്ള ഈ പ്രദേശത്തു ഡാം നിറയുന്നത് നവംബർ, ഡിസംബർ മാസങ്ങളിലാണ്.
ഇത്തവണ മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. പ്രതീക്ഷിച്ചതിലും നേരത്തേ ഡാം നിറഞ്ഞു. പ്രതിദിനം രണ്ടു മെഗാവാട്ട് വൈദ്യുതിവരെ ഇവിടെനിന്ന് ഉത്പാദിപ്പിക്കാനാകും. മാട്ടുപ്പെട്ടിയോടു ചേർന്നുള്ള കുണ്ടള ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇവിടെ നാലടികൂടി വെള്ളമെത്തിയാൽ പരമാവധി സംഭരണ ശേഷിയായ 60 അടിയിൽ വെള്ളമെത്തും.
മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയിലേക്ക്
01:44 AM Aug 13, 2018 | Deepika.com