വളാഞ്ചേരി: ടാങ്കർലോറി കയറി ബൈക്ക് യാത്രക്കാരായ ദന്പതികൾ മരിച്ചു. മൂന്നാക്കൽ സ്വദേശി കൊട്ടാരത്തോടി സിദ്ദിഖ് (45), ഭാര്യ സലീന (38) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷഹൽ (10) അദ്ഭുതകരമായി രക്ഷപ്പെട്ടു. നിസാര പരിക്കേറ്റ ഷഹലിനെ വളാഞ്ചേരിയിലെ നടക്കാവിൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 നു വളാഞ്ചേരി നടക്കാവിൽ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. വളാഞ്ചേരിയിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ സ്വകാര്യ മിനിബസ് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ സിദ്ദിഖിന്റെയും സലീനയുടെയും ശരീരത്തിലൂടെ എതിരേ വന്ന ടാങ്കർലോറി കയറിയിറങ്ങി. ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ച സലീന വൈകുന്നേരം 5.30 നാണ് മരിച്ചത്. സിദ്ദിഖിന്റെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിലും സലീനയുടെ മൃതദേഹം പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി മോർച്ചറിലുയാണ്. വളാഞ്ചേരി ഇൻസ്പെക്റ്റർ എസ്എച്ച് ഒ.പി. പ്രമോദ് ഇൻക്വസ്റ്റ് നടത്തി. ഇവരുടെ മറ്റു മക്കൾ: സവാദ്, സനദ്. സിദ്ധീഖിന്റെ പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: ബിയ്യുമ്മ. സലീനയുടെ പിതാവ്: മൊയ്തു, മാതാവ്: ആയിശു.
ടാങ്കർലോറി കയറി ബൈക്ക് യാത്രക്കാരായ ദന്പതികൾ മരിച്ചു, മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
01:11 AM Aug 13, 2018 | Deepika.com