കൽപ്പറ്റ: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766ൽ എട്ടുവർഷത്തിലധികമായി തുടരുന്ന രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും.
രാത്രിയാത്രാ നിരോധനത്തിൽ ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെയും കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചതിനുശേഷം ആദ്യമായാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. സുപ്രീം കോടതിയുടെ 2018 ജനുവരി 10ലെ ഉത്തരവനുസരിച്ച് രൂപീകരിച്ചതാണ് സമിതി. റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാനും കോടതി ആവശ്യപ്പട്ടിരുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമിതിയിലെ കേരള സർക്കാർ പ്രതിനിധിയാണ്.
രാത്രിയാത്രാവിലക്ക്: സുപ്രീംകോടതി ഇന്നു കേസ് പരിഗണിക്കും
01:19 AM Jul 23, 2018 | Deepika.com