ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്: ഡാം സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്നു

01:09 AM Jul 22, 2018 | Deepika.com
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ അവലോകനയോഗം ചേർന്നു. ദിവസവും രണ്ടുതവണയാണ് ജലനിരപ്പ് നിരീക്ഷിക്കുന്നത്.

കഴിഞ്ഞകാലങ്ങളിൽ ജൂലൈയിൽ അണക്കെട്ടിൽ ജലനിരപ്പ് ഇതിനടുത്ത് ഉയർന്നിട്ടുള്ളത് 1985-ലാണ് (2375.22 അടി). ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2383.46 അടിയിലെത്തി. കഴിഞ്ഞവർഷം ഇതേ ദിവസം 2318.16 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വർഷത്തേതിലും 65 അടി വെള്ളം ഇപ്പോൾ കൂടുതലുണ്ട്. പദ്ധതി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 42.6 മില്ലിമീറ്റർ മഴയാണ് ഇന്നലെ ലഭിച്ചത്. മുൻദിവസത്തേക്കാൾ 1.38 അടിവെള്ളം അണക്കെട്ടിൽ വർധിച്ചു. സംഭരണ ശേഷിയുടെ 77.86 ശതമാനം വെള്ളമുണ്ട്.

അണക്കെട്ടു തുറന്നവിട്ട 1992-ൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഇടുക്കിയിലെത്തിയിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് ഇടുക്കി അണക്കെട്ട് നിറയുന്നതിനു വഴിയൊരുക്കും.

ഓണക്കാലത്ത് അണക്കെട്ടു സന്ദർശിക്കാൻ ഇത്തവണ സന്ദർശകരുടെ തിരക്കേറുമെന്നാണ് വിലയിരുത്തൽ. എന്നാൽ, അണക്കെട്ടു തുറക്കേണ്ടിവന്നാൽ സന്ദർശകർക്കു നിയന്ത്രണമുണ്ടാകും. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ 26ന് വീണ്ടും യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്നലെ നടന്നതു പതിവു യോഗം മാത്രമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.