കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെയുള്ള ഭീഷണിയെ തുടര്‍ന്ന് ‘മീശ’ എന്ന തന്റെ നോവൽ എസ്. ഹരീഷ് പിന്‍വലിച്ചു. നോവലിലെ പരാമര്‍ശങ്ങളുടെ പേരിൽ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അപമാനിക്കാനുള്ള നീക്കമുണ്ടായതിനെ തുടര്‍ന്നാണ് ഒരു മലയാള വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന നോവൽ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായതെന്ന് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എസ്.ഹരീഷ് പറഞ്ഞു.
മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗമാണ് വിവാദമായത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തു വന്നിരുന്നു.
അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ. നോവലിൽ, അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളാണ് എഴുത്തുകാരനെതിരേ രംഗത്തെത്തിയത്.
എസ്. ഹരീഷിന്റെ തുടർനോവല്‍ ‘മീശ’പിന്‍വലിച്ചു
11:46 PM Jul 21, 2018 | Deepika.com