കൊച്ചി: വിദേശ കറൻസി ഇടപാട് സംബന്ധിച്ച പരാതിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തതു. മകൻ തുഷാർ വെള്ളാപ്പള്ളിയും ഒപ്പമുണ്ടായിരുന്നു.
വെള്ളാപ്പള്ളി നടേശൻ മൂന്നു വർഷം മുന്പ് വിദേശത്തുനിന്ന് വൻതോതിൽ ഹവാല ഇടപാട് നടത്തിയെന്ന പരാതിയുടെ സത്യാവസ്ഥ മനസിലാക്കാനാണ് ചോദ്യം ചെയ്തതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇതു സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചില്ലെന്നും കേസെടുത്തിട്ടില്ലെന്നും കെട്ടിക്കിടക്കുന്ന പരാതി തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയെ വിളിച്ചുവരുത്തിയതെന്നും കൂട്ടിച്ചേർ ത്തു.
തന്നെയും എസ്എൻഡിപി യോഗത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
വെള്ളാപ്പള്ളിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
12:36 AM Jul 19, 2018 | Deepika.com