കൊച്ചി: ലക്ഷദ്വീപിലെ യാത്രാദുരിതം പരിഹരിക്കാൻ അഞ്ചു യാത്രാക്കപ്പലുകളടക്കം 12 കപ്പലുകൾ കൂടി അനുവദിച്ചു. രണ്ടു ചരക്കുകപ്പലുകളും ഒരു എൽപിജി കാരിയറും ഒരു ഓയിൽ ടാങ്കറും ഇതിൽപ്പെടുന്നു.
കപ്പലുകൾക്കുള്ള സാങ്കേതിക അനുമതി ലഭിച്ചെന്നും ആഗോള ടെൻഡർ വിളിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കൊച്ചിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 2020 ഓടെ മൂന്നു കപ്പലുകൾ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 150 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന രണ്ട ു യാത്രാ കപ്പലും ഒരു വിനോദസഞ്ചാര കപ്പലുമാണിവ.
ലക്ഷദ്വീപിന് 12 കപ്പലുകൾ
12:36 AM Jul 19, 2018 | Deepika.com