കുമളി: കനത്ത മഴയെത്തുടർന്ന് വണ്ടിപ്പെരിയാർ കീരിക്കര സെന്റ് ആന്റണീസ് പള്ളിയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു പള്ളി പൂർണമായി തകർന്നു. ഒരാഴ്ചയായി തിമിർത്തു പെയ്യുന്ന മഴയിൽ പള്ളിയുടെ പിൻഭാഗത്തു 150 അടിയോളം ഉയരത്തിൽനിന്നു മണ്ണും കല്ലും ഇടിഞ്ഞു വീഴുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. പള്ളിയുടെ വലതുഭാഗത്തെ ഭിത്തി തകർത്തു പള്ളിക്കുള്ളിലേക്കു മലവെള്ളത്തോടൊപ്പം വീണ മണ്ണും കല്ലും പള്ളിയുടെ ഇടതുവശത്തെ ഭിത്തിക്കും നാശമുണ്ടാക്കി.പള്ളിയുടെ മോണ്ടളവും മേൽക്കൂരയും അൾത്താരയും സങ്കീർത്തിയും തകർന്നു.
സങ്കീർത്തി മണ്ണുവീണു നിറഞ്ഞു. മോണ്ടളത്തിന്റെ മുകൾ ഭാഗികമായി തകർന്ന നിലയിലാണ്. പള്ളിയുടെ കോണ്‍ക്രീറ്റ് തൂണുകളും നിലംപരിശായി. കാഞ്ഞിരപ്പള്ളി രൂപതയിൽ പെട്ട ഈ പള്ളി ഒരുവർഷം മുന്‍പാണു കൂദാശചെയ്തത്.
പ്രസാദ് സ്രാന്പിക്കൽ
മണ്ണിടിച്ചിൽ: കീരിക്കര സെന്റ് ആന്റണീസ് പള്ളി തകർന്നു
01:30 AM Jul 17, 2018 | Deepika.com