പിറവം: ഞായറാഴ്ച തോരാതെ പെയ്ത മഴയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതു പിറവത്ത്. 22 സെന്റിമീറ്ററാണു പിറവത്തു പെയ്ത മഴ. 20 സെന്റിമീറ്റർ മഴ ലഭിച്ച മൂന്നാറും 19 സെന്റിമീറ്റർ മഴ ലഭിച്ച പീരുമേടുമാണു തൊട്ടുപിന്നിൽ. പിറവത്തിന്റെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഇടുക്കിയിൽ റിക്കാർഡ്; 15.34 സെന്റിമീറ്റർ
ചെറുതോണി: ഇടുക്കി പദ്ധതി പ്രദേശത്ത് ഈ മണ്‍സൂണിലെ റിക്കാർഡ് മഴയായ 15.34 സെന്റീമീറ്റർ മഴ ഇന്നലെ രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഏഴു വരെ 24 മണിക്കൂറിനിടെ ഇടുക്കിയിൽ ലഭിച്ച മഴയാണിത്. ജൂണ്‍ ഒന്നു മുതലാണ് മണ്‍സൂണ്‍ കണക്കാക്കുന്നത്. ഇടുക്കി അണക്കെട്ടിലേക്ക് ഇന്നലെ 1898.72 ദശലക്ഷം ഘനഅടി ജലം ഒഴുകി എത്തി. ജലനിരപ്പ് 2371.28 അടിയായി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 54.38 അടിവെള്ളം കൂടുതലായുണ്ട്.
അണക്കെട്ടിന്റെ സംഭരണശേഷിയുടെ 65.25 ശതമാനം വെള്ളം ശേഖരിച്ചിട്ടുണ്ട്. ഇന്നലെ 2.065 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇന്നലെ വരെ ഇടുക്കി പദ്ധതി പ്രദേശത്ത് 1664.2 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 813.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
കൂടുതൽ മഴ പിറവത്ത്
01:22 AM Jul 17, 2018 | Deepika.com