കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ വധിച്ച കേസിൽ സർക്കാരും എസ്ഡിപിഐയും തമ്മിൽ ഒത്തുകളിക്കുകയാണെന്നു കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവം നടന്നു 13 ദിവസം പിന്നിട്ടിട്ടും കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള ഒരാളെപ്പോലും പോലീസിനു പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ കേസന്വേഷണം സിബിഐ, എൻഐഎ പോലുള്ള ഏജൻസികളെ ഏൽപിക്കണം.
കാന്പസുകളിലേക്കു വർഗീയ സംഘടനകൾ കടന്നുവരുന്നത് എസ്എഫ്ഐയുടെ ഏകസംഘടനാ ശൈലിയുടെ ഭാഗമായാണെന്നും അഭിജിത്ത് പറഞ്ഞു. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക, കാന്പസിനകത്തു വർഗീയ സംഘടനകളെ നിരോധിക്കുക, സർക്കാർ-എസ്ഡിപിഐ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിന് മുന്നിൽ നാളെ രാവിലെ മുതൽ ഏകദിന ഉപവാസ സമരം നടത്തും.
സർക്കാർ ഒത്തുകളിക്കുന്നു: കെഎസ്യു
12:55 AM Jul 15, 2018 | Deepika.com