താമരശേരി: കൈതപ്പൊയിലില്‍ ധനകാര്യ സ്ഥാപന ഉടമ പി.ടി. കുരുവിളയെ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആലപ്പുഴ വള്ളിക്കുന്നം സുമേഷ് ഭവനത്തില്‍ സുമേഷ്കുമാറി(40)നായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കൈതപ്പൊയിലില്‍ വാടകയ്ക്ക് താമസിച്ച് പ്ലംബിംഗ് ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ കൃത്യം നടന്ന ശേഷം ഒളിവിലാണ്. കൈതപ്പൊയിലിലെ ഫിനാന്‍സ് സ്ഥാപനത്തിലെത്തിയ സുമേഷ്, സ്വര്‍ണവുമായി ഭാര്യ പുറകെ വരുന്നുണ്ടെന്നും രണ്ടു ലക്ഷം രൂപ വേണമെന്നും പറഞ്ഞു. പന്ത്രണ്ടരയോടെ സ്ഥാപനത്തിലെത്തിയ ഇയാള്‍ ഭാര്യയെ കാത്തു നിൽക്കുകയാണെന്ന വ്യാജേന അവിടെ തങ്ങിയ ശേഷം അങ്ങാടിയിൽ ആളൊഴിഞ്ഞ സമയത്ത് കൃത്യം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംസാരിക്കുന്നതിനിടെ കുരുവിളയുടെ മുഖത്തേക്ക് മുളകുപൊടി വിതറി. തുടർന്ന് ക്യാബിനിലിരുന്ന കുരുവിളയുടെ ദേഹത്തേക്ക് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ക്യാബിനു പുറത്തുചാടി തീ കൊളുത്തുകയായിരുന്നു.
തീകൊളുത്തിയ കേസ്: പ്രതിക്കായി തെരച്ചിൽ
12:55 AM Jul 15, 2018 | Deepika.com