കുമളി: പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ അതിപുരാതന കണ്ണകി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായുള്ള ആദ്യയോഗം കുമളി എസ്എൻ ഓഡിറ്റോറിയത്തിൽ നടന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും കണ്ണകി ട്രസ്റ്റ് പ്രതിനിധികളും വിവിധ ഭക്തസംഘടനകളും യോഗത്തിൽ പങ്കെടുത്തു. തുടർനടപടികൾക്കായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് രക്ഷാധികാരിയായി പതിനഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു.
ക്ഷേത്രം തന്ത്രി സൂര്യകാലടി മന ജയസൂര്യൻ ഭട്ടതിരിപ്പാട് യോഗം ഉദ്ഘാടനംചെയ്തു.
വർഷത്തിലൊരിക്കൽ ചിത്രപൗർണമി ദിവസംമാത്രം പ്രവേശനവും പൂജയും അനുവദിക്കുന്ന ക്ഷേത്രത്തിൽ എല്ലാ പൗർണമി, നവരാത്രി, പത്താം ഉദയം, ചിത്രപൗർണമി ദിവസങ്ങളിൽ പൂജകൾ നടത്താനുള്ള ക്രമീകരണങ്ങളാണ് ഉദ്ദേശിക്കുന്നത്.
പുനരുദ്ധാരണ ചെലവുകൾ ദേവസ്വം ബോർഡ് വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിട്ടും ആർക്കിയോളജിക്കൽ വകുപ്പ് അനങ്ങുന്നില്ലെന്നും പത്മകുമാർ പറഞ്ഞു.ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു, തമിഴ്നാട് സഹകരണ ഇലക്ഷൻ കമ്മീഷണർ എം. രാജേന്ദ്രൻ, ദേവസ്വം മെന്പർ ശങ്കരദാസ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ശങ്കരൻ പോറ്റി, പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മംഗളാദേവി ക്ഷേത്ര പുനരുദ്ധാരണം: ആദ്യയോഗം കുമളിയിൽ
12:10 AM Jul 15, 2018 | Deepika.com