തിരുവനന്തപുരം: കാൽമുട്ട് ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങവേ പിടിയിലായ സർക്കാർ ഡോക്ടറുടെ ജാമ്യ അപേക്ഷയിൽ കോടതി ഇന്നു വിധി പറയും. ഇതു രണ്ടാം തവണയാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയിൽ വാദിച്ചു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ഡോക്ടർ റിമാൻഡിൽ കഴിയുകയാണെന്നും സർക്കാർ ആശുപത്രിയിലെ പരിമിതികൾ കാരണമാണ് കാൽമുട്ടിന്റെ ശസ്ത്രക്രിയ നടത്താൻ വൈകിപ്പിച്ചത് എന്നുമാണ് പ്രതിഭാഗം വിജിലൻസിനു മറുപടി നൽകിയത്.വാഹനാപകടത്തിൽ പരുക്കേറ്റ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സ്വദേശി രാജ് കുമാറിന്റെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു ഡോ.സജീവ് ജസ്റ്റിസ് നാലായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് വിജിലൻസ് കേസ്. പ്രതിയെ ഇന്നു വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.തിരുവനതന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കൈക്കൂലിക്കേസ്: ഡോക്ടറുടെ ജാമ്യാപേക്ഷയിൽ ഇന്നു വിധി
12:11 AM Jul 13, 2018 | Deepika.com