തിരുവനന്തപുരം: കെഎസ്ആർടിസിയിലെ നിയമന നിരോധനം സർക്കാർ ശരിവച്ചതോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 4051 ഉദ്യോഗാർഥികളുടെ ജോലി പ്രതീക്ഷകളാണ് അസ്തമിച്ചത്. കോർപറേഷനിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കൂടുതലായതിനാലാണ് നിയമന നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാനമായും നിയമനത്തിനു തടസമായി ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിൽ അടുത്തകാലത്തൊന്നും നിയമനത്തിനു സാധ്യതയില്ല. ചെലവും വരവും തമ്മിൽ 183 കോടി രൂപയുടെ അന്തരമാണ് ഇപ്പോഴുള്ളത്. ബസ് ഒന്നിന് 8.7 ജീവനക്കാരാണുള്ളത്. ഇത് ദേശീയ ശരാശരിയായ 5.5 ആയി കുറയ്ക്കാനാണ് സുശീൽഖന്നയുടെ പ്രാഥമിക ശിപാർശയിലുള്ളത്.
സുശീൽഖന്നയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി നിയമനം നടത്താൻ കഴിയൂ. കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗാർഥികൾ.
അഡ്വൈസ് മെമ്മോ നൽകിയവർക്കു നിയമനം നൽകാൻ സാധിക്കില്ലെന്ന സർക്കാർ നിലപാട് ഉദ്യോഗാർഥികളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
കെഎസ്ആർടിസിയിലെ നിയമന നിരോധനം: പെരുവഴിയിലായത് 4051 ഉദ്യോഗാർഥികൾ
12:04 AM Jun 26, 2018 | Deepika.com