കൊല്ലം: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ഗണേഷ് കുമാർ എംഎൽഎ യുവാവിനെ അമ്മയുടെ മുന്നിൽ കൈയേറ്റം ചെയ്തുവെന്ന പരാതി ഒത്തുതീർപ്പാക്കാൻ ധാരണ. പുനലൂർ എൻഎസ്എസ് ആസ്ഥാനത്തു നടന്ന ചർച്ചയ്ക്കൊടുവിലാണ് കേസിൽ ധാരണയായത്.
ആർ. ബാലകൃഷ്ണപ്പിള്ള, ഗണേഷ് കുമാർ എംഎൽഎ, മർദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എൻഎസ്എസ് നേതാക്കൾഎന്നിവരടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയിൽ ഗണേഷ്കുമാർ യുവാവിനോടും അമ്മയോടും മാപ്പ് പറഞ്ഞതായാണു വിവരം. അരുതാത്തത് സംഭവിച്ചെന്നും മാപ്പ് നൽകണമെന്നും ഗണേഷ്കുമാർ കുടുംബത്തോട് പറഞ്ഞു. എന്നാൽ, ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു പ്രതികരിക്കാൻ ഗണേഷ് കുമാറോ പരാതിക്കാരോ തയാറായില്ല.
അഞ്ചൽ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണൻ അമ്മ ഷീനയ്ക്കൊപ്പം കഴിഞ്ഞ 13ന് ഉച്ചകഴിഞ്ഞ് രണ്ടോടെ അഞ്ചൽ ശബരിഗിരി സ്കൂളിനുസമീപം ബന്ധുവിന്റെ മരണവീട്ടിൽ നിന്നു മടങ്ങവെയാണു സംഭവം.
ഗണേഷ് മാപ്പുപറഞ്ഞു, യുവാവിനെ മർദിച്ച കേസ് ഒത്തുതീർപ്പാക്കാൻ ധാരണ
01:55 AM Jun 25, 2018 | Deepika.com