കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുത്ത സർക്കാർ നടപടിയെ ചോദ്യം ചെയ്തു സ്ഥാപനത്തിന്റെ ചെയർമാനും ജനറൽ സെക്രട്ടറിയും വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. ഇതേ വിഷയം ഉന്നയിച്ചു നേരത്തെ ജനസേവ അധികൃതർ നൽകിയ ഹർജി ഹൈക്കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം പിൻവലിച്ചശേഷമാണ് കൂടുതൽ വാദങ്ങളുമായി പുതിയ ഹർജി നൽകിയത്.
മേയ് 19 നാണ് ശിശുഭവൻ സർക്കാർ ഏറ്റെടുത്തത്. 1996 മുതൽ പ്രവർത്തിക്കുന്ന ജനസേവയെക്കുറിച്ച് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഏറ്റെടുത്തതെന്നു ഹർജിയിൽ പറയുന്നു. ശിശുക്ഷേമ സമിതി ചെയർപേഴ്സണിന്റെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ പരിഗണിക്കാതെയാണ് ഏറ്റെടുക്കൽ നടപടി.
ബാലനീതി നിയമപ്രകാരം സാമൂഹ്യനീതി സെക്രട്ടറിക്ക് ഇത്തരമൊരു സ്ഥാപനം ഏറ്റെടുക്കാൻ അവകാശമില്ലെന്നും ഹർജിയിൽ പറയുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പ് സർക്കാർ ഏറ്റെടുത്തത് ഏകപക്ഷീയവും നീതിരഹിതവുമാണെന്നും ഹർജി
യിലുണ്ട്.
ജനസേവ ശിശുഭവൻപുതിയ ഹർജി സമർപ്പിച്ചു
02:11 AM Jun 23, 2018 | Deepika.com