കുളന്പുരോഗം: പ്രതിവര്‍ഷ നഷ്ടം 4,300 കോടി രൂപ
02:19 AM Jun 22, 2018 | Deepika.com
കോഴിക്കോട് : കുളന്പുരോഗത്തെ തുടര്‍ന്ന് രാജ്യത്തിനു പ്രതിവര്ഷമുണ്ടാവുന്നത് 4,300 കോടി രൂപയുടെ സാമ്പത്തിക നഷ്ടമെന്നു മൃഗസംരക്ഷണവകുപ്പ്. പശുക്കളുടെ എണ്ണത്തിലും പാലുല്പാദനത്തിലും ലോകത്തുതന്നെ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയിലെ കാലിസമ്പത്തിന് ഏറ്റവും വലിയ ഭീഷണിയാണു കുളന്പുരോഗം. പ്രതിരോധ കുത്തിവയ്പ് മാത്രമാണു രോഗം നിയന്ത്രിക്കാനുള്ള പ്രായോഗിക പോംവഴി. കര്‍ഷകര്‍ക്കും അതുവഴി രാജ്യത്തിനും ഉണ്ടാവുന്ന കനത്ത നഷ്ടം കണക്കിലെടുത്ത് 2004 മുതല്‍ കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയില്‍ സംഘടിപ്പിക്കുന്നുണ്ട്.