പാലക്കാട്: ജില്ലയിൽ വർധിച്ചുവരുന്ന കാട്ടാനശല്യത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. പുതുപ്പരിയാരം വാളേക്കാട് വീട്ടിൽ വി.സി. പ്രഭാകരൻ (48) ആണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ഇന്നലെ വൈകുന്നേരം അഞ്ചോടെ വാളേക്കാടുവച്ച് കാട്ടാന തുന്പിക്കെകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
സംഭവത്തെ തുടർന്ന് രോഷാകുലരായ ജനം പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തുടർന്ന് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് ഉപരോധം പിൻവലിച്ചത്. ഇന്നു കളക്ടറേറ്റിൽ തുടർചർച്ച നടത്തും.
കഴിഞ്ഞ വർഷം കയറംകോടിൽ കാട്ടാനയാക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. വന്യജീവി ശല്യത്തിനു പരിഹാരം തേടി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ രണ്ടുമാസം മുന്‍പ് ഒലവക്കോട് ഡിഎഫ് ഒ ഓഫീസിലേക്ക് ജനകീയ മാർച്ചും നടത്തിയിരുന്നു.
വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളി മരിച്ചു
02:47 AM Jun 21, 2018 | Deepika.com