പുരുഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

01:26 AM Jun 21, 2018 | Deepika.com
മല്ലപ്പള്ളി: തടി ഉരുപ്പടികൾ സൂക്ഷിക്കാൻ നിർമിച്ച ഷെഡിൽ പുരുഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കറുത്തവടശേരിക്കടവ് - പോരിട്ടിക്കാവ് റോഡിൽ തിരുവല്ല പരുത്തിക്കാട്ടിൽ ജോസഫ് ജോണിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ തടി ഉരുപ്പടികൾ സൂക്ഷിക്കാൻ നിർമിച്ച ഷെഡിൽ നിന്നും ഇന്നലെ രാവിലെ തീയും പുകയും ഉയരുന്നത് ഇതുവഴി പാൽ വാങ്ങാൻ പോയ സ്ത്രീകളാണ് ആദ്യം കണ്ടതെന്നു പറയുന്നു. തുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്.

എന്നാൽ സമീപവാസിയായ ഒരു റിട്ടയേഡ് പോലീസുകാരനെ ചൊവ്വാഴ്ച രാത്രി 11നുശേഷം കാണാതായതായി കീഴ്‌വായ്പൂര് പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍റെ് ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ആളിനെ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.