കോഴിക്കോട്: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍നിന്നു ചെറുകിട ആശുപത്രികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രാണവായു സമരം നടത്തുമെന്നു കേരള അസോസിയേഷന് ഓഫ് സ്മോള്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് (കെഎഎസ്സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികില്‍സയാണു ചെറുകിട ആശുപത്രികള്‍ നല്‍കുന്നതെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണം. ഒപി ക്ലിനിക്കുകളെയും 20 കിടക്കകള്‍ വരെയുള്ള ചെറുകിട ആശുപത്രികളെയും പുതിയ നിയമത്തിന്റെ പരിധിയില്‍നിന്നും നിര്‍ബന്ധിത സ്റ്റാഫ് പാറ്റേണില്‍നിന്നും ഒഴിവാക്കുക, ഡോക്ടറുടെ പേരില്‍ മാത്രം ലൈസന്‍സ് അനുവദിക്കുക, ആശുപത്രികളെ നിയന്ത്രിക്കുന്ന നാൽപ്പത്തെട്ടോളം നിയമങ്ങള്‍ പുനഃപരിശോധിച്ച് ന്യായമായവ മാത്രം ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം കൊണ്ടുവരിക, കുടുംബ ഡോക്ടര്‍ സംവിധാനം തുടരാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു സമരം നടത്തുന്നതെന്നു കെഎഎസ്സി ചെയര്‍പേഴ്സണ്‍ സുഷമ അനില്‍ അറിയിച്ചു. സെക്രട്ടറി ശങ്കര്‍ മഹാദേവനും മറ്റ് ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സെക്രട്ടേറിയറ്റിനു മുന്നില്‍ നാളെ പ്രാണവായു സമരം
01:57 AM Jun 20, 2018 | Deepika.com