തിരുവനന്തപുരം: മണ്ണിടിച്ചിലിനെ ത്തുടർന്നു നിരോധനം ഏർപ്പെടുത്തിയ താമരശേരി ചുരം വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങൾക്കകം പുനഃസ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ചുരം റോഡിൽ 50 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി തകർന്നു. ചുരത്തിന്റെ ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സി.കെ. ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു. താമരശേരി ചുരത്തിന്റെ അടിഭാഗം തകർന്നിട്ടുണ്ട്. ഇതു കെട്ടിയുയർത്താൻ മൂന്നുമാസം വേണ്ടിവരും. വയനാട് ജില്ലയിൽ വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്.
ദുരന്തനിവാരണ അഥോറിറ്റിയുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകളും പോലീസ്, അഗ്നിശമനസേന, റവന്യു ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും കാലവർഷക്കെടുതി നേരിടാൻ പ്രവർത്തനസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
താമരശേരി ചുരം: ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്നു മുഖ്യമന്ത്രി
02:02 AM Jun 19, 2018 | Deepika.com