പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ 60 കഴിഞ്ഞവർക്ക് അംഗത്വം നൽകുന്നതു പരിഗണിക്കും

01:52 AM Jun 19, 2018 | Deepika.com
തിരുവനന്തപുരം: പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ 60 വയസ് കഴിഞ്ഞവർക്ക് അംഗത്വം നൽകി പെൻഷൻ അനുവദിക്കണമെന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ച് ആക്ട് ഭേദഗതി വരുത്തുന്ന വിഷയം സർക്കാർ പരിശോധിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

നിലവിൽ ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 60 വയസാണ്. ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിൽ ഉയർന്നുവന്ന നിർദേശപ്രകാരം തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കാൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് രൂപം നൽകി. ചെറുകിട നിക്ഷേപം സമാഹരിച്ചു പ്രവാസികൾ മടങ്ങിയെത്തുന്പോൾ തൊഴിൽ സാധ്യത ഉറപ്പുവരുത്താൻ സംരംഭങ്ങൾ തുടങ്ങുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

തിരികെ എത്തിയ പ്രവാസികൾക്ക് സർക്കാർ നടപടിക്രമങ്ങൾ പാലിച്ചു സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നോർക്ക ഡിപ്പാർട്ട്മെന്‍റ് പ്രോജക്ട്സ് ഫോർ റിട്ടേണ്‍ഡ് ഇമിഗ്രന്‍റ്സ് എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രവാസികൾ ചേർന്ന് രൂപീകരിച്ച കന്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവയെയും ഈ പദ്ധതിയുടെ ആനുകൂല്യത്തിന് പരിഗണിക്കും. പരമാവധി 20 ലക്ഷം രൂപ അടങ്കൽ മൂലധന ചെലവു വരുന്ന പദ്ധതികൾക്ക് 15% മൂലധന സബ്സിഡിയും ആദ്യ നാല് വർഷം 3% പലിശ സബ്സിഡിയും നൽകി ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണു പദ്ധതി. ബാങ്കുകൾക്ക് പുറമെ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോ-ഓപറേറ്റീവ് സൊസൈറ്റി, കേരള സംസ്ഥാന പട്ടികജാതി- വർഗ വികസന കോർപറേഷൻ എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.