കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തമിഴ്നാട്ടിലേക്ക് കൃഷി ആവശ്യത്തിനുള്ള വെള്ളം ഇന്നലെ രാവിലെ 11ഓടെ ഒഴുക്കി തുടങ്ങി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർ ശെൽവം തേക്കടി ചെക്ക് പോസ്റ്റ് ഷട്ടറിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയായ 152 അടി ആക്കുന്നതിനു ബേബി ഡാം ബലപ്പെടുത്തുമെന്നു പനീർസെൽവം പറഞ്ഞു. 120 ദിവസത്തേക്ക് സെക്കൻഡിൽ 300 ഘനയടി വെള്ളമാണ് ഒഴുക്കുക. ഇതിൽ 200 ഘനയടി കൃഷിക്കാണ്. ബാക്കി കുടിവെള്ളത്തിനും ഉപയോഗിക്കും. തേനി ജില്ലവരെ 14707 ഹെക്ടർ സ്ഥലത്തെ കൃഷിക്കും കുടിവെള്ളത്തിനും മുല്ലപ്പെരിയാറിലെ വെള്ളം ഇപ്പോൾ ഉപകരിക്കും. 127.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 1452 ഘനയടി വെള്ളം സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
മുല്ലപ്പെരിയാർ: തമിഴ്നാട്ടിലേക്കു വെള്ളം ഒഴുക്കിത്തുടങ്ങി
02:18 AM Jun 18, 2018 | Deepika.com