കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നടന്ന കട്ടിപ്പാറ കരിഞ്ചോലമല സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. മുഖ്യമന്ത്രിമാരെല്ലാം ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ് പതിവ്.
നിപ്പാവൈറസ് ബാധിച്ച് ആളുകള്‍ മരിച്ചപ്പോഴും മുഖ്യമന്ത്രി എത്തിയില്ല. കോഴിക്കോട്ടെത്തേണ്ട മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി കെജ്രിവാളിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. കേരളത്തിലെ പ്രശ്നങ്ങള്‍ കാണാതെ വടക്കോട്ടുമാത്രമാണ് മുഖ്യമന്ത്രി നോക്കുന്നത്.
വടക്കുനോക്കി മുഖ്യമന്ത്രിയായി അദ്ദേഹം മാറിയിരിക്കുകയാണെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനധികൃത ക്വാറികളും തടയണകളും നിര്‍മിക്കാന്‍ ഒത്താശചെയ്ത സര്‍ക്കാരാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഉത്തരവാദി. കട്ടിപ്പാറ മേഖലയിലെ അനധികൃത കരിങ്കല്‍ ക്വാറികളും ജലസംഭരണി നിര്മാണവുമെല്ലാമാണ് ഉരുള്‍പൊട്ടലിന് കാരണമായത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ നിയമം ബാധകമല്ല എന്ന തരത്തിലാണ് സര്‍ക്കാര്‍ നിലപാട് . എംഎല്‍എയുടെ അനധികൃത പാര്‍ക്ക് പൊളിച്ചുനീക്കണം. ഇതിനടുത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടായത് റവന്യു ഉദ്യോഗസ്ഥര്‍ മണ്ണിടിച്ചിലാക്കി മാറ്റി. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാരുടെ പ്രവര്‍ത്തനവും ഇക്കാര്യത്തില്‍ സംശയം ബലപ്പെടുത്തുന്നതാണ്.
മുഖ്യമന്ത്രി കരിഞ്ചോലമലയിൽ എത്താത്തത് തെറ്റ്: കെ.സുരേന്ദ്രന്
02:15 AM Jun 18, 2018 | Deepika.com