കണ്ണൂർ: പട്ടികജാതിസംഘടനകൾ കേരള പട്ടിക ജനസമാജത്തിൽ ലയിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ലയനസമ്മേളനം തെക്കൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.എം. രാജു അധ്യക്ഷത വഹിച്ചു. എം.കെ. രാജീവൻ, രവീന്ദ്രൻ, രാമകൃഷ്ണൻ, മോഹനൻ, എം.കെ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
പട്ടിക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുന്ന സർക്കാർ തീരുമാനം പുനഃപരിശോധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം നടപ്പിലാക്കണമെന്നും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നു പിന്തിരിയാത്ത പക്ഷം ഗുജ്ജാർ മോഡൽ സമരത്തിന് നേതൃത്വം നൽകുമെന്നും സമ്മേളനം മുന്നറിയിപ്പു നൽകി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ഗവേഷണ വിദ്യാർഥി ബിനീഷ് ബാലനെ സമ്മേളനത്തിൽ ആദരിച്ചു. സംസ്ഥാന പ്രസിഡന്റായി ടി.എം. രാജു(കാസർഗോഡ്), ജനറൽ സെക്രട്ടറിയായി തെക്കൻ സുനിൽകുമാർ (കണ്ണൂർ), സിബി കുറ്റിച്ചൽ -ഓർഗനൈസിംഗ് സെക്രട്ടറി, കിളർക്കുടിയൻ ശ്രീധരൻ-ട്രഷറർ എന്നിവരെയും 35 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പട്ടികജാതി സംഘടനകൾ ജനസമാജത്തിൽ ലയിച്ചു
02:15 AM Jun 18, 2018 | Deepika.com