കൊല്ലം: ഋഷിരാജ് സിംഗിന് പോലീസ് ക്വാര്‍ട്ടേഴ്സോ വാടകവീടോ ലഭിച്ചിരുന്നെങ്കില്‍ ചാരക്കേസ് ഉണ്ടാകില്ലായിരുന്നുവെന്ന് മുൻ ഡിജിപി ടി.പി സെന്‍കുമാർ. ഋഷിരാജ് സിംഗ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി തിരുവനന്തപുരത്ത് ചാര്ജെടുത്തപ്പോഴാണ് വാടകവീട് ആവശ്യമായത്.
എവിടെ വാടക വീട് അന്വേഷിച്ച് ചെല്ലുമ്പോഴും അതെല്ലാം മാലിക്കാര് എടുത്തിരിക്കുകയാണ്. ഈ മാലിക്കാര് എന്തിനാണ് ഇത്രയധികം വരുന്നതെന്ന് അന്വേഷിക്കാന്‍ ഋഷിരാജ് സിംഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയനോട് പറഞ്ഞു. ആ അന്വേഷണത്തിലാണ് മറിയം റഷീദയേയും അവരുടെ ടെലിഫോണ്‍ വിളികളും അനധികൃത പാസ്പോര്‍ട്ടും ഒക്കെ കണ്ടത്. തുടര്‍ന്നുണ്ടായ മാധ്യമവിചാരണയില്‍ സത്യം മൂടിവയ്ക്കപ്പെട്ടു. അന്നു ക്രയോജനിക്കും സിഐഎയും ഒന്നും ആര്‍ക്കുമറിയില്ല. പിന്നീടാണ് അവയൊക്കെ കൂട്ടിച്ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച പി.കെ. തമ്പി അനുസ്മരണ സമ്മേളനത്തിൽ ഭരണം, പോലീസ് , മാധ്യമങ്ങൾ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഋഷിരാജ് സിംഗിന് പോലീസ് ക്വാര്‍ട്ടേഴ്സോ വാടകവീടോ ലഭിച്ചിരുന്നെങ്കില്‍ ചാരക്കേസ് ഉണ്ടാകില്ലായിരുന്നു: ടി.പി. സെൻകുമാർ
02:09 AM Jun 18, 2018 | Deepika.com