മൂവാറ്റുപുഴ: കുത്തിവയ്പ് എടുക്കുന്നതിനു മണിക്കൂറുകൾക്കു മുന്പ് സിറിഞ്ചിൽ മരുന്നു നിറച്ചുവച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോപണ വിധേയയായ സ്റ്റാഫ് നഴ്സ്, ജീവനക്കാർ, നഴ്സിംഗ് സൂപ്രണ്ട്, ഹെഡ് നഴ്സ് ഇൻ ചാർജ് എന്നിവരിൽ നിന്ന് തെളിവെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ നിർദേശം.
20ന് ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. വി.ആർ. വിദ്യ തെളിവെടുപ്പു നടത്തും. ബന്ധപ്പെട്ട ജീവനക്കാരോട് 19ന് ആശുപത്രിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 25ന് രാത്രിയാണു സംഭവം നടന്നത്. കുത്തിവയ്പ് എടുക്കുന്നതിനു മണിക്കൂറുകൾക്ക് മുന്പ് സിറിഞ്ച് നിറച്ചുവയ്ക്കാറില്ലെന്നിരിക്കെ രാവിലെ അഞ്ചിനു നൽകേണ്ട കുത്തിവയ്പിനായി മരുന്നു തലേന്നു രാത്രി നിറച്ചുവയ്ക്കുകയായിരുന്നു.
വാർഡിൽ കിടത്തി ചികിത്സക്കു വിധേയരായിരുന്ന കുട്ടികളുടെ മാതാപിതാക്കൾ ചോദ്യം ചെയ്തതോടെ പ്രശ്നം രൂക്ഷമായി. തുടർന്നു രോഗികളുടെ ബന്ധുക്കളടക്കം സ്ഥലത്തെത്തി ബഹളം ബഹളമുണ്ടാക്കിയിരുന്നു.
സിറിഞ്ചിൽ നേരത്തെ നിറയ്ക്കൽ: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
01:55 AM Jun 18, 2018 | Deepika.com