കോട്ടയം: നാലു പതിറ്റാണ്ടു കാലം ദീപികയുടെയും രാഷ്ട്രദീപിക ലിമിറ്റഡിന്റെയും ഓഡിറ്റർ ആയിരുന്ന ജയിംസ് തോമസ് പാലത്തുങ്കൽ (68) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് കോട്ടയം കഞ്ഞിക്കുഴിയിലെ ഭവനത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. ചങ്ങനാശേരി വാഴപ്പള്ളി പാലത്തുങ്കൽ കുടുംബാംഗമാണ് ജയിംസ് തോമസ്.
ഭാര്യ മോൻസി ജയിംസ് തോട്ടയ്ക്കാട് കൊണ്ടോടിക്കൽ കുടുംബാംഗം. മക്കൾ: നമിത റെക്സി (ബിബു) ബംഗളൂരു, തോമസ് ജയിംസ് (തൊമ്മച്ചൻ, എക്സ്.ഐഎംഇ, കൊച്ചി). മരുമക്കൾ: റെക്സി കുര്യാക്കോസ് കൊങ്ങലത്ത് (തിരുവല്ല), റോസ്മിൻ ടെസ് മാത്യു വാഴയിൽ (ചെമ്മലമറ്റം).
സഹോദരങ്ങൾ: ജോസ് തോമസ്, ഷീല ജോസഫ് കരീമഠം, വക്കച്ചൻ, റോസ്ലി ജോർജ് വടകര, ഡൊമിനിക് തോമസ്, തോമസ് തോമസ്, പി.ഇസഡ്. തോമസ്. 1977 മുതൽ ദീപിക പ്രിന്റേ ഴ്സ് സൊസൈറ്റിയുടെയും 1989 മുതൽ 2017 വരെ രാഷ്ട്രദീപിക ലിമിറ്റഡിന്റെയും ഓഡിറ്ററായിരുന്നു.ഒരു വർഷമായി രാഷ്ട്രദീപിക ഡയറക്ടർ ബോർഡിന്റെ ഫിനാൻഷ്യൽ അഡ്വൈസറായി പ്രവർത്തിച്ചു വരികയായിരുന്നു.
പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ തോമസ് ആൻഡ് ജയിംസിന്റെ മാനേജിംഗ് പാർട്ണർകൂടിയാണ്. ചങ്ങനാശേരി റോട്ടറി ക്ലബ് സ്ഥാപക സെക്രട്ടറി, കോട്ടയം റോട്ടറി ക്ലബ് അംഗം, ചങ്ങനാശേരി ബെർക്കുമാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
രാഷ്ട്രദീപിക മുൻ ഓഡിറ്റർ ജയിംസ് ജോസഫ് പാലത്തുങ്കൽ നിര്യാതനായി
01:34 AM Jun 17, 2018 | Deepika.com