ജോസ് കെ. മാണി, എളമരം കരീം, ബിനോയ് വിശ്വം രാജ്യസഭയിലേക്ക്

02:08 AM Jun 13, 2018 | Deepika.com
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എമ്മിലെ ജോസ് കെ. മാണി, സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയ് വിശ്വം എന്നിവർ രാജ്യസഭയിലേക്ക്. പ്രഖ്യാപനം ഇന്നുണ്ടാകും.

മൂവരും സമർപ്പിച്ച നാമനിർദേശ പത്രികകൾ സൂക്ഷ്മപരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. മൂന്നുപേർക്കും എതിർസ്ഥാനാർഥികളില്ല. അതിനാൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മൂവരും വിജയിച്ചതായി പ്രഖ്യാപനം ഉണ്ടാകും.

യുഡിഎഫിന്‍റെ രാജ്യസഭാ സ്ഥാനാർഥിയായ ജോസ് കെ.മാണിക്കെതിരേ വരണാധികാരിക്ക് എൽഡിഎഫ് നൽകിയ പരാതി ഇന്നലെ തള്ളി. ലോക്സഭാംഗത്വം രാജിവയ്ക്കാതെ രാജ്യസഭയിലേക്ക് നോമിനേഷൻ നൽകിയത് ഇരട്ടപദവി ചട്ടത്തിന്‍റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സിപിഎം നേതാവ് സുരേഷ്കുറുപ്പ് എംഎൽഎയാണ് പരാതി നൽകിയത്.

ജോസ് കെ. മാണി എംപിയുടെ നാമനിർദേശ പത്രികയുടെ രണ്ടാം ഭാഗത്തിൽ ഇരട്ടപ്പദവി വഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതേയെന്നാണ് ഉത്തരം നൽകിയിരിക്കുന്നത്. ഇരട്ടപ്പദവി വഹിക്കുന്നതായി പരാതി നൽകിയിരിക്കുന്നതായി സ്ഥാനാർഥിതന്നെ സമ്മതിക്കുന്നതിനാൽ പത്രിക തള്ളണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെട്ടത്. എന്നാൽ, എൽഡിഎഫിന്‍റെ പരാതി നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ് തള്ളുകയും പത്രിക സ്വീകരിക്കുകയും ചെയ്തു.