തിരുവനന്തപുരം: ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ഒപ്പം രണ്ടു ലക്ഷം രൂപവരെ പിഴയും ഈടാക്കുന്ന തരത്തിൽ ഓർഡിനൻസ് ഇറക്കിയിട്ടുള്ളതായി മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിച്ചു.
വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ, പാർപ്പിട സമുച്ചയങ്ങൾ, വൻകിട റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയെ ജലനിയമ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മലിനജലം ഒഴുക്കി വിടുന്നതും ഖരമാലിന്യം വലിച്ചെറിയുന്നതും തടയാൻ അതതു തദ്ദേശ സ്ഥാപനങ്ങൾക്ക് സ്പോട്ട് ഫൈൻ ഈടാക്കാമെന്നും മന്ത്രി പറഞ്ഞു. പി.ടി. തോമസ്, കെ.സി. ജോസഫ്, ഹൈബി ഈഡൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
ജലസ്രോതസിൽ മാലിന്യം നിക്ഷേപിച്ചാൽ മൂന്നുലക്ഷം രൂപ പിഴ
01:47 AM Jun 07, 2018 | Deepika.com