ഗാന്ധിനഗർ (കോട്ടയം): നിപ്പാ വൈറസ് ബാധിച്ചെന്നു സംശയിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മൂന്നു പേരിൽ കോഴിക്കോട് പേരാന്പ്ര സ്വദേശിയായ അന്പത്തേഴുകാരന്റെയും കോട്ടയം പാത്താമുട്ടം സ്വദേശിനിയായ പത്തൊന്പ തുകാരിയുടെയും രക്തം, മൂത്രം, തൊണ്ടയിൽ നിന്നെടുത്ത സ്രവം എന്നിവ മണിപ്പാലിലെ ലബോറട്ടറിയിലേക്കു അയച്ചുവെന്നു കോട്ടയം ഡിഎംഒ ഓഫീസ് അറിയിച്ചു.
കോഴിക്കോട് പഴയങ്ങാടി സ്വദേശിയും കൂത്താട്ടുകുളം എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിയുമായ ഇരുപത്തൊന്നുകാരനെ നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള ബന്ധുക്കളുടെ തീരുമാനം ഡോക്ടർമാർ തടഞ്ഞു.
പകർച്ചവ്യാധി വാർഡിൽ കഴിയുന്ന യുവാവിന് ഇന്നത്തെ ചില പരിശോധകൾക്കു ശേഷം കൊണ്ടുപോയാൽ മതിയെന്ന്, ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോ. സജിത്കുമാർ നിർദേശിച്ചതായി ബന്ധുക്കൾ പറഞ്ഞു. പനി ബാധിച്ച വിവരം ഒൗദ്യോഗികമായി അറിയിക്കാത്തതിനാൽ ഇയാളുടെ രക്തസാന്പിൾ അടക്കമുള്ള പരിശോധനകൾ നടത്തിയിട്ടില്ല. കടുത്ത പനിമൂലം രക്തത്തിലെ കൗണ്ട് താഴ്ന്നതാണ് രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിപ്പാ: കോട്ടയത്തെ രോഗികളുടെ രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു
02:06 AM May 25, 2018 | Deepika.com