കോഴിക്കോട്: നിപ്പാ വൈറസ് വാഹികളെന്നു സംശയിക്കുന്ന വവ്വാലുകളെ കൊല്ലരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വവ്വാലുകളിൽനിന്നാകാം വൈറസ് പടർന്നതെന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്നാല്‍ ഇതിനുള്ള സാധ്യത മൃഗസംരക്ഷണവകുപ്പ് പൂര്‍ണമായി ഉറപ്പിക്കുന്നില്ല.
അതേസമയം, വവ്വാലിനെ ഭയന്നാണ് പൊതുജനങ്ങൾ കഴിയുന്നത്.
ചിലര്‍ വീട്ടിലും പറമ്പിലുമുള്ള വാവലുകളെ കൊല്ലാൻ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. വവ്വാ ലുകളെ ആക്രമിക്കുമ്പോള്‍ അവയുടെ മൂത്രവും കാഷ്ഠവും മനുഷ്യരുടെ ദേഹത്ത് വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അവയെ ആക്രമിക്കരുത്.
വവ്വാലുകളെ കൊല്ലേണ്ട; രോഗത്തെ ക്ഷണിക്കേണ്ട
01:44 AM May 24, 2018 | Deepika.com