കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്നു ചികിത്സയിലുള്ളത് 17 പേര്. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രികളിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രിയിലുമാണു രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സയിലുള്ളത്. രോഗം ആദ്യം സ്ഥിരീകരിച്ച പേരാമ്പ്ര സൂപ്പികടയിലെ സഹോദരങ്ങള്‍ ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ മൂന്നു നഴ്സുമാരും ഇതിലുള്‍പ്പെടും. അജന്യ, സാവിത്രി, മൂസ, അബിന്‍ തുടങ്ങിയവരാണു ചികിത്സയിലുള്ളത്. മറ്റുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. അജന്യയും സാവിത്രിയും മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിയിലെ ഐസിയുവിലാണ്.
മെഡി. കോളജിലെ ജറിയാട്രിക് വാര്‍ഡില്‍ ഏഴു പേരും പേവാര്‍ഡില്‍ ഒരാളും നിരീക്ഷണ വാര്‍ഡിൽ ഏഴു പേരുമാണുള്ളത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച സാലിഹിന്റെ പിതാവ് മൂസ(62)യും അബിനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
സംശയം തീർക്കാൻ 1056ല്‍ വിളിക്കാം
തിരുവനന്തപുരം: നിപ്പാ വൈറസ് സംബന്ധിച്ച സംശയദൂരീകരണത്തിനായി ദിശ ടോള്‍ ഫ്രീ നമ്പരായ 1056 ല്‍ വിളിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
നിപ്പാ വൈറസ്: ചികിത്സയിലുള്ളത് 17 പേര്
02:21 AM May 23, 2018 | Deepika.com