കൊച്ചി: ഒരു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു മടങ്ങി. ഇന്നലെ രാവിലെ 10.10 ന് നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ജസ്റ്റീസ് പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്നാണു സ്വീകരിച്ചത്. ഇതിനു ശേഷം കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാർഡ് 2018 ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തശേഷം വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോയി. വൈകുന്നേരം 5.50ന് ഉപരാഷ്ട്രപതി കൊച്ചി നാവികവിമാനത്താവളത്തിലെത്തി. ഗവർണർ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
കൊച്ചി മേയർ സൗമിനി ജയിൻ, കെ.വി. തോമസ് എംപി, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവെ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് എന്നിവർ ഉപരാഷ്ട്രപതിയെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തി.
കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി മടങ്ങി
02:33 AM May 22, 2018 | Deepika.com