ഓട്ടോണമസ്-എയ്ഡഡ് കോളജുകള്‍ക്കും കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നു കേരളം

12:05 AM May 19, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകള്‍ക്കും ഓട്ടോണമസ് കോളജുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖേനയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ കേന്ദ്രഫണ്ട് രാഷ്‌ട്രീയ ഉച്ചതാര്‍ ശിക്ഷക് അഭിയാന്‍ (റൂസ) മുഖേനയാണു നല്കുന്നത്. ഈ വര്‍ഷം റൂസാ മുഖേനെ സംസ്ഥാനത്ത് നടപ്പാക്കേണ്ട പദ്ധതികളുടെ പട്ടികയിലാണ് എയ്ഡഡ് കോളജുകളേയും സ്വയംഭരണ കോളജുകളേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വയംഭരണ കോളജുകള്‍ക്ക് എതിരായി നിലപാട് സ്വീകരിച്ചിരുന്ന ഇടതു സര്‍ക്കാരിന് ആ നിലപാടില്‍ നിന്നു പിന്നിലേക്കു പോകേണ്ടി വന്നിരിക്കയാണ്.

കേന്ദ്ര ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍ സ്വയംഭരണ കോളജുകള്‍ ഉള്‍പ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ വ്യക്തമായ നിര്‍ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് റൂസാ പദ്ധതിയില്‍ സ്വയംഭരണ കോളജുകളേയും ഉള്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നത്. സ്വയംഭരണ കോളജുകളുടെ അടിസ്ഥാന വികസനത്തിന് അഞ്ചു കോടി രൂപ വീതമാണ് റൂസാ ഫണ്ടില്‍ നിന്ന് അനുവദിക്കുന്നത്.

സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ കോളജ് ഉള്‍പ്പെടെ 19 സ്വയംഭരണ കോളജുകളാണുള്ളത്. ഈ കോളജുകള്‍ സംസ്ഥാന റൂസാ മിഷന്‍ മുഖേനെ ഇക്കുറി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ സ്വയംഭരണ കോളജുകള്‍ക്ക് കേന്ദ്രത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. സ്വയംഭരണ കോളജുകള്‍ക്ക് എതിരായി നിന്ന ഇടതുപക്ഷത്തിന്‍റെ നയപരമായ മാറ്റം ഈ മേഖലയില്‍ കൂടുതൽ കേന്ദ്രഫണ്ട് ലഭ്യമാകുന്നതിനുള്ള അവസരമുണ്ടാക്കും.

കൂടാതെ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ വികസനത്തിനായി ഫണ്ട് ലഭ്യമാക്കുന്നതിനായുളള അപേക്ഷയില്‍ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളേയും ഉള്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ കോളജുകള്‍ക്കു മാത്രമായിരുന്നു ഈ ഫണ്ടിനായി അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാനം അനുമതി നല്കിയിരുന്നത്. ഇക്കുറി അതിലും മാറ്റമുണ്ടായി. ഒരു കോളജിന് രണ്ടു കോടി രൂപയാണ് അടിസ്ഥാന വികസനത്തിനായി അനുവദിക്കുന്നത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി നൂറിലേറെ കോളജുകളുടെ പട്ടികയാണ് ഇക്കുറി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.

പ്രഫഷണല്‍ ആന്‍ഡ് ടെക്നിക്കല്‍ കോളജുകൾക്കായി 26 കോടി രൂപയുടെ പദ്ധതിയും വയനാട് ജില്ലയില്‍ മോഡല്‍ ഡിഗ്രി കോളജിനായി 12 കോടിയുടെ പദ്ധതിയും സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 25 നാണ് ഈ ലിസ്റ്റ പരിശോധിച്ച് സംസ്ഥാനത്തിനുള്ള ഫണ്ടുകള്‍ സംബന്ധിച്ച് കേന്ദ്രം നിലപാട് അറിയിക്കുക.

തോമസ് വര്‍ഗീസ്