നീര പൊതുബ്രാൻഡിൽ വിപണിയിലിറക്കും

01:32 AM May 16, 2018 | Deepika.com
തിരുവനന്തപുരം: നാളികേര വികസന ബോർഡിനു കീഴിൽ പ്രവർത്തനം ആരംഭിച്ച 29 ഉത്പാദക കന്പനികളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സാങ്കേതിക വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കും. നാളികേര വികസന ബോർഡ്, കാർഷിക സർവകലാശാല, സിപിസിആർഐ തുടങ്ങിയ സ്ഥാപന പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രണ്ടാഴ്ചയ്ക്കുള്ളിൽ യോഗം ചേർന്ന് പൊതുമാനദണ്ഡം രൂപീകരിക്കും. അടുത്തമാസം 22-ന് സമിതിയുടെ ആദ്യയോഗം ചേരും.

കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നീരയ്ക്കായി പൊതു പേര് രജിസ്റ്റർ ചെയ്യും. എല്ലാ കന്പനികളും ഒറ്റ നിലവാരത്തിൽ നീര ഉത്പാദിപ്പിക്കും. നീര ചെത്തിനായി ഏകീകൃത സാങ്കേതികവിദ്യ ഉപയോഗിക്കും. നീര മാർക്കറ്റിംഗിനായി പുതിയ ലോഗോ ഉണ്ടാക്കും. നീര ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനായി ടെട്രോ പാക്കിംഗ് രീതി സ്വീകരിക്കും. നീര ടെക്നീഷന്മാർക്ക് പരിശീലനം നൽകാനായി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അടുത്ത ബജറ്റിൽ കോക്കനട്ട് മിഷന്‍റെ നേതൃത്വത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കും. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച നീര പദ്ധതി നിലച്ചുപോകാൻ അനുവദിക്കില്ലെന്നും പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ടെട്രോ പാക്കിംഗിലൂടെ 15 മാസം നീരയുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.കൃഷി ഡയറക്ടർ സുനിൽകുമാർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ചന്ദ്രബാബു, നാളികേര വികസന ബോർഡിൽ നിന്ന് ഡോ. ജ്ഞാനദേവൻ, നീര കണ്‍സോർഷ്യം ചെയർമാൻ വിനോദ്കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.