കൊച്ചി : വരാപ്പുഴയിൽ പോലീസ് പിടികൂടിയ ശ്രീജിത്തിനെ യഥാസമയം റിമാൻഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ പറവൂർ മുൻ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്് എം.സ്മിതയ്ക്കെതിരേ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയിലെ വിജിലൻസ് രജിസ്ട്രാർ വേണു കരുണാകരനാണ് അന്വേഷണച്ചുമതല . അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകാനാണ് നിർദേശം.
കസ്റ്റഡി മർദനത്തത്തുടർന്ന് ശ്രീജിത് പിന്നീട് മരിച്ചു. വരാപ്പുഴയിൽ വീടാക്രമിച്ച കേസിൽ ഈ മാസം ആറിനാണ് ശ്രീജിത്തിനെ പോലീസ് പിടികൂടിയത്. അടുത്ത ദിവസം പ്രതികളെ ഹാജരാക്കാൻ മജിസ്ട്രേട്ടിനോട് അനുമതി തേടിയെങ്കിലും അനുവാദം നൽകിയില്ലെന്നാണ് പോലീസിന്റെ പരാതി. ശ്രീജിത്തിനെ യഥാസമയം മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചിരുന്നെങ്കിൽ മർദനമേറ്റ വിവരം പറയാനും ചികിത്സ തേടാനും അയാൾക്ക് കഴിയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിയെത്തുടർന്ന് ഹൈക്കോടതി സ്മിതയെ ഞാറയ്ക്കൽ കോടതിയിലേക്കു മാറ്റി.
മുൻ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനെതിരേ അന്വേഷണം
02:25 AM Apr 27, 2018 | Deepika.com