തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ രണ്ടാം പേപ്പർ ( മാത്തമാറ്റിക്സ്) പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ 86.75 ശതമാനം പേർ പരീക്ഷ എഴുതി. ആകെ പരീക്ഷയ്ക്ക് അപേക്ഷിച്ച ,04,102 വിദ്യാർഥികളിൽ 90,312 പേർ പരീക്ഷ എഴുതി. ഇതോടെ ഈ വർഷത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷ അവസാനിച്ചു.
സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശനം നടത്തുന്നത് എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ സ്കോറിനും യോഗ്യതാ പരീക്ഷയിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിനും തുല്യ പ്രാധാന്യം നല്കിക്കൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.
എംബിബിഎസ് ,ബിഡിഎസ് ഉൾപ്പെടെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ് ക്കുള്ള പ്രവേശനം സിബിഎസ്ഇ നടത്തുന്ന നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷ്ണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമായിരിക്കും.
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബി ഫാം കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പർ -ഒന്നിന്റെ സ്കോറിൽ സ്കീം-2018 പ്രോസ്പെക്ടസിലെ നിർദേശം അനുസരിച്ചുള്ള ക്രമീകരണം നടത്തി തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും. ആർകിടെക്ചർ കോഴ്സിലേയ്ക്കുള്ള പ്രവേശനം നാറ്റാ സ്കോറിനും പ്ലസ് ടു മാർക്കിനും തുല്യ പ്രാധാന്യം നല്കി റാങ്ക് ലിസ്റ്റിൽ നിന്നുമായിരിക്കും.
എൻജിനിയറിംഗ് പ്രവേശന പരീക്ഷ അവസാനിച്ചു
01:21 AM Apr 25, 2018 | Deepika.com