തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ നിയമന കേസിൽ വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളണമെന്ന ഹർജിയിൽ വാദം അടുത്ത മാസം പത്തിന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് വാദം കേൾക്കുന്നത്.
ഹർജിയിലെ ആരോപണങ്ങൾ കണ്ടെത്തുവാൻ അന്വേഷണത്തിൽ കഴിഞ്ഞിട്ടില്ല എന്ന കാരണങ്ങൾ ഉൾപ്പെടുത്തിയാണു ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചരുന്നത്. ഐഎച്ച്ആർഡി നിയമന അഴിമതിയിൽ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന വിജിലൻസിന്റെ ആവശ്യം 2017 മേയ് രണ്ടിന് കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കകം ത്വരിതാന്വേഷണ റിപ്പോർട്ട് നൽകണമെന്ന് അന്ത്യശാസനവും നൽകിയിരുന്നു. ഇതേ തുടർന്ന് കോടതിയിൽ വിജിലൻസ് മേയ് ഒന്പതിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ധനകാര്യഅഡീഷണൽ ചീഫ്സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം ഉൾപ്പെടെ ആറു പേർക്ക് ക്ലീൻ ചിറ്റ് നൽകിയത്.
ഐഎച്ച്ആർഡി ഡയറക്ടർ നിയമന അഴിമതിക്കേസ് പത്തിനു പരിഗണിക്കും
01:43 AM Apr 24, 2018 | Deepika.com