തിരുവനന്തപുരം: കേരളത്തിലെ 39 റെയിൽവേ ലെവൽ ക്രോസുകളിൽ മേൽപ്പാലങ്ങൾ പണിയുന്നതിന് തത്വത്തിൽ ഭരണാനുമതി നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
റെയിൽവേയുടെ വർക്ക് പ്രോഗ്രാമിൽ 44 റെയിൽവേ മേൽപ്പാലങ്ങൾ ആണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ആലപ്പുഴ ജില്ലയിലെ മാന്പ്രക്കുന്നേൽ (41.56 കോടി), കൊല്ലം ജില്ലയിലെ മാളിയേക്കൽ (39.90 കോടി), ചിറ്റുമൂല (38.32 കോടി), തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (32.06 കോടി) എന്നീ നാലു മേൽപ്പാലങ്ങൾ കിഫ്ബി പദ്ധതിയിൽ ഏറ്റെടുത്ത് തുടർ നടപടികൾ ആരംഭിച്ചു. ഒന്ന് ദേശീയപാതയിൽ വരുന്നതുമാണ്. ബാക്കി വരുന്ന 39 എണ്ണത്തിനാണ് 1566.48 കോടിക്ക് തത്വത്തിൽ ഭരണാനുമതി നൽകിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
കാസർഗോഡ് ജില്ലയിലെ ഹൊസൻഗഡ് - ഉദയാവർ (10.94), ഉദുമ (27.60), കുശാൽനഗർ (39.44), ബേരിച്ചേരി (40.60), എടച്ചകൈ - നടക്കാവ് (38.68), മഞ്ചേശ്വരം - ഉദയാവർ (39.96), കുന്പള (48.82), തിക്കോട്ടി - വല്ലപ്പാറ (41.42), കണ്ണൂർ ജില്ലയിലെ കോഴിക്കൽ (49.76), കുരിയാഞ്ചിൽ (49.76), കോഴിക്കോട് ജില്ലയിലെ വട്ടാംപൊയിൽ (43.20), മുച്ചുകുന്ന് (39.20), നെല്ലിയാടിക്കടവ് (38.68), പയ്യോളി - കൊട്ടക്കൽ ബീച്ച് (48.34), ചുനംഗെയ്റ്റ് (49.20), അഴിയൂർ - മൊന്തൽക്കടവ് (51.00), ടെന്പിൾ റോഡ് (53.56), തൃശൂർ ജില്ലയിൽ ഒല്ലൂർ മെയിൻ (41.84), ആലത്തൂർ - വേലാംകുട്ടി (31.06), നെല്ലായി ഗെയ്റ്റ് (29.62), എറണാകുളം ജില്ലയിൽ എറണാകുളം സൗത്ത് വീതി കൂട്ടൽ (36.90), കുരിക്കാട് (37.44), ആലപ്പുഴ ജില്ലയിൽ കല്ലുമല ഗെയ്റ്റ് (33.06), നങ്ങ്യാർകുളങ്ങര കാവൽ ഗെയ്റ്റ് (29.62), എഴുപുന്ന (37.24), കൊല്ലം ജില്ലയിൽ എസ്.എൻ. കോളജ് ഗെയ്റ്റ് (38.32), മൈനാഗപ്പള്ളി (50.42), പൊലയത്തോട് - മുണ്ട ക്കൽ (51.28), തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം (30.50), പുന്നമൂട് (48.82), വെട്ടൂർ റോഡ് (38.32), മഞ്ഞാലമൂട് (37.92), ശാർക്കര (37.46), കണിയാപുരം (34.94), ക്ലേഗേറ്റ് (36.92), വെങ്കളം (37.24), പാലക്കാട് മോരു ഗ്ലാസ് ഗേറ്റ് (54.50), കോട്ടയത്തെ നാലുകോടി (50.60) എന്നിവയ്ക്കാണു ഭരണാനുമതി നൽകിയത്.
39 റെയിൽവേ മേൽപ്പാലങ്ങൾക്ക് ഭരണാനുമതി നൽകി: മന്ത്രി ജി. സുധാകരൻ
01:58 AM Apr 22, 2018 | Deepika.com