പാലാ: വീടിനു സമീപം റോഡ് സൈഡിൽ കോളജ് വിദ്യാർഥിനി എയ്സ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയും പാലാ കടയം കൊണ്ടൂപ്പറമ്പില്‍ റിട്ട. കെഎസ്ആർടിസി ഡ്രൈവർ അനിലിന്റെ മകളുമായ അശ്വതി (18) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ പാലാ-പൊൻകുന്നം റോഡിൽ കടയത്താണ് അപകടം. വീടിന് എതിർവശത്തുള്ള കടയിൽ പോകുന്നതിനായി റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്പോൾ പൊൻകുന്നം ഭാഗത്തുനിന്നുവന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് അശ്വതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിന്റെ എതിർവശത്തു പാർക്ക് ചെയ്തിരുന്ന മാരുതി കാറിലും ഇടിച്ചശേഷം സമീപത്തുള്ള റബർത്തോട്ടത്തിലേക്കു കയറിയാണ് ഓട്ടോറിക്ഷ നിന്നത്. റോഡിൽ തലയിടിച്ചു വീണ അശ്വതിയെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇളങ്ങുളം സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് എയ്സ് ഓട്ടോ. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഗ്രേസി എന്ന വീട്ടമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു.
അശ്വതിയുടെ സംസ്കാരം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പിൽ. സഹോദരി പാർവതി എറണാകുളം വിപ്രോയിലെ ജീവനക്കാരിയാണ്. മാതാവ് ഷീജ പൂവരണി പറപ്പള്ളിക്കുന്നേൽ കുടുംബാംഗം.
കോളജ് വിദ്യാർഥിനി വീടിനു മുന്നിൽ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചു
12:14 AM Apr 22, 2018 | Deepika.com