തൊടുപുഴ: സഹോദരങ്ങളായ കുട്ടികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20,000 രൂപ പിഴയും.
വണ്ടിപ്പെരിയാർ വള്ളക്കടവ് പൊൻനഗർ കോളനി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന തങ്കവേലുവിന്റെ മക്കളായ ശിവ (11) ഭഗവതി (17) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയും വള്ളക്കടവ് ധർമാവാലി ഡിവിഷനിൽ താമസക്കാരനുമായിരുന്ന മാരിമുത്തു (35) വിനെയാണ് തൊടുപുഴ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി മധുകുമാർ ശിക്ഷിച്ചത്.
2013 മാർച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മാതാവുമായി അവിഹിത ബന്ധമുണ്ടായിരുന്ന മാരിമുത്തു കുട്ടികളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റ പേരിൽ ഭഗവതി മാരിമുത്തുവിനെ മർദിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിക്ക് കുട്ടികളോട് വൈരാഗ്യമുണ്ടാകാൻകാരണ മെന്നായിരുന്നു പ്രോസിക്യു ഷൻ വാദം.
വള്ളക്കടവ് വഞ്ചിവയൽ ട്രൈബൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഭഗവതി അവസാന പരീക്ഷയെഴുതാനുള്ള ദിവസമായിരുന്നു ദാരുണമായ സംഭവം. ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു ശിവ.
സഹോദരങ്ങളായ കുട്ടികളെ തീവച്ചു കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം
12:14 AM Apr 22, 2018 | Deepika.com