തിരുവനന്തപുരം: സിഗ്നൽ സംവിധാനം തകരാറിലായതിനെത്തുടർന്നു നാലു മണിക്കൂറിലേറെ ട്രെയിനുകൾ വൈകിയത് യാത്രക്കാരെ വലച്ചു.
ചെന്നൈ സൂപ്പർ ഫാസ്റ്റ്, കൊല്ലം- നാഗർകോവിൽ പാസഞ്ചർ, മലബാർ എക്സ്പ്രസ്, പുനലൂർ- കന്യാകുമാരി പാസഞ്ചർ, കൊച്ചുവേളി- ബംഗളൂരു എക്സ്പ്രസ്, ഇന്റർസിറ്റി, വഞ്ചിനാട്, കന്യാകുമാരി- മുംബൈ ജയന്തി ജനത എക്സ്പ്രസ്, കൊല്ലം- കന്യാകുമാരി മെമു, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകളാണു കടയ്ക്കാവൂർ മുതൽ കൊല്ലം വരെയുള്ള സ്റ്റേഷനുകളിലും ഒൗട്ടറുകളിലുമായി ഇന്നലെ രാവിലെ ഏഴു മുതൽ പിടിച്ചിട്ടത്. മറ്റു യാത്രാസൗകര്യങ്ങളില്ലാത്ത സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയിട്ടത് യാത്രക്കാരെ കുഴക്കി.
11 മണിയോടെയാണു സിഗ്നൽ തകരാർ താത്കാലികമായി പരിഹരിച്ചു ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞത്.
സിഗ്നൽ തകരാർ: നാലു മണിക്കൂറിലേറെ ട്രെയിനുകൾ പിടിച്ചിട്ടു; യാത്രക്കാർ വലഞ്ഞു
01:58 AM Apr 21, 2018 | Deepika.com