കണ്ണൂർ: ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖയ്ക്ക് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീടുവയ്ക്കാൻ അനുവദിച്ച സ്ഥലം തിരിച്ചെടുത്ത സർക്കാരിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ചിത്രലേഖയ്ക്കു വേണ്ടി കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
ഇക്കാര്യം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, അഴീക്കോട് എംഎൽഎ കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ചിത്രലേഖയെ അറിയിച്ചു. ഇതോടെ ചിത്രലേഖ സമരം അവസാനിപ്പിച്ചു. പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖയ്ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016 ഡിസംബര്‍ 18ന് ഭൂമി അനുവദിച്ചു പുറപ്പെടുവിച്ച ഉത്തരവാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സ്ഥലത്തു വീടുനിർമാണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം നല്കിയതു റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്നലെ രാവിലെ മുതൽ ചിത്രലേഖയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണന്റെയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിന്റെയും നേതൃത്വത്തിൽ മഹിളാ നേതാക്കൾ ഉപവസിച്ചിരുന്നു.
ചിത്രലേഖയുടെ സ്ഥലം തിരിച്ചെടുത്ത നടപടിക്കു ഹൈക്കോടതി സ്റ്റേ
01:28 AM Apr 21, 2018 | Deepika.com