തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ എം.എസ്.രവിയുടെ മരണവാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുണക്കിന് ആളുകൾ പേട്ടയിലെ കേരളകൗമുദി അങ്കണത്തിലേക്കു പ്രവഹിച്ചു.
സംസ്ഥാന പൊതുമരാമത്തു വകുപ്പിനു വേണ്ടി മന്ത്രി ജി.സുധാകരൻ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു .മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വി.എം. സുധീരൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ, മുൻ ആസൂത്രണബോർഡ് അംഗം ജി.വിജയരാഘവൻ, നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, ബിഷപ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ജനയുഗം ചീഫ് എഡിറ്റർ രാജാജി മാത്യു തോമസ്, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായിവിജയൻ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങിയവർ അനുശോചനമറിയിച്ചു.
എം.എസ്. രവിക്ക് അന്ത്യോപചാരം
01:28 AM Apr 21, 2018 | Deepika.com